മാരായമുട്ടത്തു ടിപ്പർ ഇടിച്ചു യുവാവ് മരണപ്പെട്ട സംഭവം; പ്രതി ശരത് അറസ്റ്റിൽ

 മാരായമുട്ടത്തു  ടിപ്പർ  ഇടിച്ചു യുവാവ് മരണപ്പെട്ട സംഭവം; പ്രതി ശരത് അറസ്റ്റിൽ





നെയ്യാറ്റിൻകര;  മാരായമുട്ടം ,പെരുങ്കടവിളയിൽ  ടിപ്പർ  ഇടിച്ചു യുവാവ് മരണപ്പെട്ട സംഭവം,  കൊലപാതകം
പ്രതി ശരത് അറസ്റ്റിൽ. ടിപ്പർ രഞ്ജിത്തിന്റെ ബൈക്കിൽ ഇടിച്ചു കയറി ഇറങ്ങിയായിരുന്നു മരണം. തത്സമയം രഞ്ജിത്തിൻ്റെ  ബൈക്  കൂടാതെ ടിപ്പർ ഒരു കാറിലും, ഓ മിനി വാനിലും  ഇടിക്കുകയായിരുന്നു.
 
               കൊല്ലപ്പെട്ട രണ്ജിത്

          വർഷങ്ങൾക്കു മുമ്പ്  വടകര ജോസ് എന്ന ഗുണ്ടയെ മാരായമുട്ടം ബിവറേജസ് മുൻപിൽ വച്ച് വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്ത്. കഴിഞ്ഞദിവസം ശരത്തും , രഞ്ജിത്തും തമ്മിൽ പള്ളിയിൽ വച്ചു വാക്കുതർക്കമുണ്ടാകുകയും. രഞ്ജിത്തിനെ കൊല്ലുമെന്ന്    ഭീഷണിപെടുത്തി യതായും സൂചനയുണ്ട് .ടിപ്പർ  ഓടിച്ചിരുന്ന ഒളിവിൽ പോയ  ശരത് ഇന്നലെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന്  ശരത്തിനെ മാരായമുട്ടം  പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. .മരണപ്പെട്ട രഞ്ജിത് 28  .മരം കയറ്റിറക്കു തൊഴിലാളിയാണ്.       ഇയാൾക്ക് നിരവധി കേസുകൾ ഉണ്ടെങ്കിലും. ഇപ്പോൾ നല്ല നടപ്പിൽ ആയിരുന്നെന്നും പോലീസ് അറിയിച്ചു.  സംഭവ സമയത്തു  ശരത്തിൻറെ കൂടെ    സഹായികളായി 
രണ്ടു യുവാക്കൾ ഉണ്ടായിരുന്നതായും  സൂചനയുണ്ട് .
അപകടത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന്     അന്വേഷിച്ചുവരികയാണെന്ന് മാരായമുട്ടം സി ഐ പ്രസാദ് പറഞ്ഞു. 
أحدث أقدم